കർഷക സമരത്തിന് പിന്തുണയുമായി രംഗത്തെത്തിയ പോപ് ഗായിക റിഹാന്നയുടെ കമ്പനിയിൽ ബാലവേലയെന്ന് ആരോപണം. ജാർഖണ്ഡിലുള്ള റിഹാനയുടെ സൗന്ദര്യവർദ്ധക വസ്തു നിർമ്മാണ കമ്പനിയായ ഫെന്റി ബ്യൂട്ടിക്കെതിരെയാണ് എൻജിഒ പരാതി നൽകിയിരിക്കുന്നത്.
നാഷണൽ കമ്മീഷൻ ഫോർ പ്രൊട്ടക്ഷൻ ഓഫ് ചൈൽഡ് റൈറ്റ്സ് എന്ന എൻജിഒയാണ് രംഗത്തെത്തിയത്. വിഷയത്തിൽ കമ്പനിക്കെതിരേ അന്വേഷണം നടത്തണമെന്നാണ് ആവശ്യം. റിഹാന കർഷക സമരത്തിന് പിന്തുണ നൽകിയതിന് പിന്നാലെയാണ് ആരോപണം ഉയർന്നിരിക്കുന്നത്.