ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റിൽ ഇന്ത്യ പരാജയത്തിന്റെ വക്കിൽ. അവസാന ദിനം ഉച്ചഭക്ഷണത്തിന് മുൻപ് ഇന്ത്യയ്ക്ക് അഞ്ച് വിക്കറ്റുകൾ കൂടി നഷ്ടമായി. 144/6 എന്ന നിലയിലാണ് നിലവിൽ ഇന്ത്യ.
പ്രതികൂല കാലാവസ്ഥയൊന്നും ഉണ്ടായില്ലെങ്കിൽ തോൽവി ഒഴിവാക്കാൻ 64 ഓവറുകൾ കൂടി ഇന്ത്യ ബാറ്റ് ചെയ്യണം. 276 റണ്‍സ് അകലെയുള്ള വിജയലക്ഷ്യം മറികടക്കുക ഇന്ത്യയ്ക്ക് പ്രയാസകരമാണ്. വിരാട് കോഹ് ലി (45), ആർ.അശ്വിൻ (2) എന്നിവരാണ് ക്രീസിൽ.
39/1 എന്ന നിലയിൽ അഞ്ചാംദിനം തുടങ്ങിയ ഇന്ത്യയ്ക്കായി ശുഭ്മാൻ ഗിൽ (50) അർധ സെഞ്ചുറി നേടി. 12 റണ്‍സുമായി ക്രീസിലുണ്ടായിരുന്ന പൂജാരയ്ക്ക് ഇന്ന് മൂന്ന് റണ്‍സ് മാത്രമേ കൂട്ടിച്ചേർക്കാനായുള്ളൂ. അർധ സെഞ്ചുറിക്ക് പിന്നാലെ ഗില്ലിനെയും മൂന്ന് പന്തുകൾക്ക് ശേഷം രഹാനെയും മടക്കി ആൻഡേഴ്സനാണ് ഇംഗ്ലണ്ടിന് ജയപ്രതീക്ഷ ഒരുക്കിയത്.