കൊച്ചി: ബിജെപിയെ വെട്ടിലാക്കി വീണ്ടും ഒ. രാജഗോപാൽ. കമ്യൂണിസ്റ്റുകാരെ തോൽപ്പിക്കാൻ കേരളത്തില്‍ ബിജെപി വോട്ട് മറിച്ചിട്ടുണ്ടെന്നും ബിജെപിയെ സംബന്ധിച്ച് അത് സാധാരണകാര്യമാണെന്നും എംഎല്‍എയും മുതിര്‍ന്ന ബിജെപി നേതാവുമായ ഒ രാജഗോപാല്‍ ചാനൽ അഭിമുഖത്തിൽ വ്യക്തമാക്കി.
കേരളത്തില്‍ ഇരു മുന്നണികളും വോട്ട് കച്ചവടം നടത്തുമെന്നും മുഖ്യമന്ത്രി ഉള്‍പ്പടെയുള്ള സിപിഐഎം നേതാക്കള്‍ ആവര്‍ത്തിച്ച് വ്യക്തമാക്കിയിരുന്നു. ഇതിനിടെ സിപിഐഎമ്മിനെ തോല്പിക്കാന് ഇരുസംഘടനകളും ഒരുമിച്ച് പ്രവര്‍ത്തിക്കുന്നുണ്ടെന്നതാണ് ബിജെപിയുടെ മുതിര്‍ന്ന നേതാവ് തന്നെ തുറന്ന് സമ്മതിച്ചിരിക്കുന്നത്.
കേരളത്തില്‍ ബിജെപി വോട്ട് മുന്‍പ് വോട്ട് മറിച്ചിട്ടുണ്ട്. ഏതായാലും ജയിക്കാന്‍ പോണില്ല. എന്നാ പിന്നെ എന്തിനാ വോട്ടുകള്‍. കമ്യൂണിസ്റ്റുകാരെ തോല്പിക്കണം എന്ന് പറഞ്ഞു വോട്ടുചെയ്യുന്ന അണികളാണ് ബിജെപിക്കാർ - ഒ രാജഗോപാല്‍ പറഞ്ഞു.
ഇക്കുറിയും ബിജെപിയും കോണ്‍ഗ്രസും തമ്മില്‍ എല്‍ഡിഎഫിനെ പരാജയപ്പെടത്തുകയെന്ന ലക്ഷ്യത്തോടെയാണ് തെരഞ്ഞെടുപ്പിന് ഒരുങ്ങുന്നത്. ഇത്തവണ മുപ്പതോളം മണ്ഡലങ്ങളില്‍ കോണ്‍ഗ്രസിനെ സഹായിക്കാന്‍ ബിജെപി തീരുമാനിച്ചിട്ടുണ്ട്. ദില്ലിയില്‍ നടന്ന രഹസ്യയോഗത്തിലാണ് ഇക്കാര്യം ധാരണയായിട്ടുള്ളത്.
നേമം, കഴക്കൂട്ടം, തൃശ്ശൂര്‍, പാലക്കാട്, മഞ്ചേശ്വരം ഉള്‍പ്പടെയുള്ള 10 ഓളം സീറ്റുകളില്‍ ബിജെപി സ്ഥനാര്‍ഥികളെ വിജയിപ്പിക്കാന്‍ കോണ്‍ഗ്രസ് വോട്ടുമറിക്കുമ്ബോള് പകരം മുപ്പതോളം മണ്ഡലങ്ങളില്‍ യുഡിഎഫ് സ്ഥാനര്ത്ഥികള്ക്ക് സംഘപരിവാര്‍ വോട്ടുകള്‍ മറിക്കാമെന്ന രഹസ്യ ധാരണയും പുറത്തു വരികയാണ്.
#orajagopal #rajagopal #bjp #nemom #aasembly #election #rss;