തൃശൂര്‍: ഒടുവിൽ അനിൽ അക്കരയുടെ മലക്കം മറിച്ചിൽ. മുഖ്യമന്ത്രി പിണറായി വിജയനെയും എല്‍ഡിഎഫ് സര്‍ക്കാരിനെയും പുകഴ്ത്തി വടക്കാഞ്ചേരി എംഎല്‍എയും, ലൈഫ് മിഷനെ തുരങ്കം വെച്ച കോണ്‍ഗ്രസ് നേതാവുമായ അനില്‍ അക്കര രംഗത്തുവന്നത് യുഡിഎഫ് ക്യാമ്പിനെ ഞെട്ടിച്ചിരികയാണ്.
വികസന കാര്യങ്ങളില്‍ പിണറായി വിജയനെ വിശ്വാസമാണെന്ന് അനില്‍ അക്കര പറഞ്ഞു. "പിണറായി സര്‍ക്കാര്‍ ഏറ്റവും കൂടുതല്‍ വികസനം നടത്തിയ മണ്ഡലമാണ് വടക്കാഞ്ചേരി. ഇടതുസര്‍ക്കാര്‍ വികസന കാര്യത്തില്‍ വളരെയധികം സഹായിച്ചു. മന്ത്രിമാരായ ജി.സുധാകരനും തോമസ് ഐസകും വികസനത്തില്‍ സഹായിച്ചിട്ടുണ്ട്," അനില്‍ അക്കര പറഞ്ഞു. ലെെഫ് മിഷന് വിവാദത്തെ കുറിച്ചും അനില്‍ അക്കര പ്രതികരിച്ചു. താന്‍ ആരുടെയും വീട് മുടക്കിയിട്ടില്ലെന്നാണ് അനില്‍ അക്കര പറഞ്ഞത്.
അതേസമയം, ശക്തമായ രാഷ്ട്രീയ പോരാട്ടം നടക്കുന്ന മണ്ഡലമാണ് തൃശൂരിലെ വടക്കാഞ്ചേരി. 2016 ല്‍ വെറും 43 വോട്ടുകള്‍ക്കാണ് യുഡിഎഫ് സ്ഥാനാര്‍ഥി അനില്‍ അക്കര ജയിച്ചുകയറിയത്. അനില്‍ അക്കര 65,535 വോട്ടുകള്‍ നേടിയപ്പോള്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി മേരി തോമസ് 65,492 വോട്ടുകള്‍ നേടി. ബിജെപി സ്ഥാനാര്‍ഥി ഉല്ലാസ് ബാബുവായിരുന്നു 2016 ല്‍ മൂന്നാം സ്ഥാനത്ത്. 26,432 വോട്ടുകള്‍ ഉല്ലാസ് ബാബു നേടി. അനില്‍ അക്കര യുഡിഎഫ് സ്ഥാനാര്‍ഥിയായി വീണ്ടും മത്സരിക്കുന്നു. ഉല്ലാസ് ബാബു തന്നെയാണ് ബിജെപി സ്ഥാനാര്‍ഥി. സേവ്യര്‍ ചിറ്റിലപ്പിള്ളിയെ കളത്തിലിറക്കി മണ്ഡലം പിടിക്കാനാണ് എല്‍ഡിഎഫ് ലക്ഷ്യമിടുന്നത്. ലൈഫ് വിവാദത്തിന്റെ പേരില്‍ സംസ്ഥാന രാഷ്ട്രീയത്തില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട മണ്ഡലമാണ് വടക്കാഞ്ചേരി.
#anilakkara #akkara #kerala #life #mision #cm #ldf #udf #pinarayi #news;