ന്യൂഡല്‍ഹി: കശ്മീരിന്റെ പ്രത്യേക അവകാശം റദ്ദാക്കിയ മോദി സര്‍ക്കാര്‍ നടപടി അന്ന് സ്വാഗതം ചെയ്ത ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്രിവാള്, ഇപ്പോള്‍ ഡല്‍ഹിയുടെ അധികാരം വെട്ടിക്കുറച്ച കേന്ദ്രത്തിനെതിരെ പ്രതിഷേധിക്കുന്നതിനെ പരിഹസിച്ച് ആം ആദ്മി പാര്‍ട്ടി സ്ഥാപകരിലൊരാളായ അഡ്വ. പ്രശാന്ത് ഭൂഷണ്
അയോധ്യ യാത്രയും ഹനുമാൻ ഭക്തിയുമായി ബി.ജെ.പിയെ കടത്തിവെട്ടാൻ നോക്കിയ കെജ്രിവാളിനെ തേടി ഇപ്പോള്‍ അവരെത്തിയെന്നും അപ്പോഴദ്ദേഹം നിലവിളിക്കുകയാണെന്നും അഡ്വ. പ്രശാന്ത് ഭൂഷണ് ട്വീറ്റ് ചെയ്തു. പൗരത്വ ഭേദഗതി നിയമത്തിലും പൗരത്വ പട്ടികയിലും വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ കലാപവേളയിലും കെജ്രിവാള് നിശബ്ദത പാലിച്ചതും ഭൂഷണ് ചോദ്യം ചെയ്തു.
''ചില ദിവസങ്ങളില്‍ പക്ഷികള്‍ ചേക്കേറാന്‍ വരും. അവര്‍ ആദ്യം കശ്മീരിനെ തേടി വന്നു. അദ്ദേഹം അത് സ്വാഗതം ചെയ്തു. പിന്നീട് അവര്‍ സി.എ.എയും എന്‍.ആര്.സിയും ഡല്‍ഹി കലാപവുമായി വന്നു. അദ്ദേഹം നിശബ്ദത പാലിച്ചു. അയോധ്യ യാത്രയും ദേശഭക്തി സിലബസും കൊണ്ട് ബി.ജെ.പിയെ വെല്ലാന്‍ നോക്കി.ഇേപ്പാള്‍ അദ്ദേഹത്തെ തേടി അവരെത്തി. ഇപ്പോള്‍ അദ്ദേഹം നിലവിളിച്ചുകൊണ്ടിരിക്കുകയാണ്'' പ്രശാന്ത് ഭൂഷണ് ട്വീറ്റില്‍ പറഞ്ഞു.
ഇപ്പോള്‍ അമിത് ഷാ ഡല്‍ഹിക്ക് ''സമാധാനവും വികസനവും'' കൊണ്ടുവരുേമ്ബാള് അത് ഡല്ഹിക്കാരോടുളള അവഹേളനമാണെന്ന് പറയുകയാണെന്നും മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തക സ്വാതി ചതുര്‍വേദി പരിഹസിച്ചു.
#arvind #kejriwal #bjp #prasanthbhushan #modi #aap;