ദക്ഷിണാഫ്രിക്കയിൽ മുൻ പ്രസിഡന്റ് ജേക്കബ് സുമയെ ജയിലിലടച്ചതിനെത്തുടർന്ന് രൂക്ഷമായ കലാപത്തിൽ മരണസംഖ്യ 72 ആയി. എണ്ണൂറു പേരെ പോലീസ് അറസ്റ്റ് ചെയ്തു.
ക്വാസുലു- നതാൽ, ഗാവുടെംഗ് പ്രവിശ്യകളിലാണു കൂടുതൽ അക്രമസംഭവങ്ങൾ റിപ്പോർട്ട് ചെയ്തത്. അക്രമികൾ കടകൾ കൊള്ളയടിക്കാൻ തുടങ്ങിയിട്ടുണ്ട്. രാജ്യത്ത് ഭക്ഷ്യവസ്തുക്കളുടെ ക്ഷാമം അനുഭവപ്പെട്ടേക്കാമെന്ന് അധികൃതർ മുന്നറിയിപ്പു നല്കി.
കോടതിയലക്ഷ്യക്കേസിലാണ് മുൻ പ്രസിഡന്റ് ജേക്കബ് സുമയെ ജയിലിലടച്ചത്.