ടോക്യോ ഒളിമ്പിക്സിന് തിരി തെളിഞ്ഞു. ഒരുമയുടെ സന്ദേശമുയർത്തിയ ഉദ്ഘാടനച്ചടങ്ങ് ഇന്ത്യൻ സമയം 4.30നാണ് ആരംഭിച്ചത്.ജപ്പാൻ ചക്രവർത്തി ഹിരോണോമിയ നരുഹിതോ മുഖ്യാതിഥിയായി എത്തിയ ചടങ്ങ് മുന്നോട്ടു നീങ്ങുക എന്ന ആശയമാണ് ഉയർത്തിപ്പിടിച്ചത്. ട്രെഡ്മില്ലിൽ പരിശീലനം നടത്തുന്ന ജപ്പാന്റെ മിഡ് വെയ്റ്റ് ബോക്സറായ അരിസ സുബാട്ടയിലേക്ക് ചൂണ്ടിയാണ് ചടങ്ങുകൾ തുടങ്ങിയത്. കോവിഡ് മഹാമാരിയുടെ സമയത്ത് അരിസ സുബാട്ട മുന്നണിപ്പോരാളിയായി പ്രവർത്തിച്ചിരുന്നു.ഇന്ത്യൻ സംഘത്തിൽ നിന്ന് 26 പേരാണ് ഉദ്ഘാടനച്ചടങ്ങിൽ പങ്കെടുത്തത്. ബോക്സിങ് താരം മേരികോമും ഹോക്കി താരം മൻപ്രീത് സിങ്ങും ഇന്ത്യൻ പതാകയേന്തി. ഗ്രീസിലൂടെ തുടക്കമിട്ട അത്ലറ്റ്സ് പരേഡിൽ അവസാനമെത്തിയ രാജ്യം ജപ്പാനാണ്.ആധുനിക ചരിത്രത്തിലെ 32-ാം ഒളിമ്പിക്സിൽ 33 മത്സര ഇനങ്ങളാണുള്ളത്. 339 മെഡൽ ഇനങ്ങളിലായി 11,000 മത്സരാർഥികൾ മാറ്റുരയ്ക്കും. 42 വേദികളിലായാണ് മത്സരങ്ങൾ നടക്കുക.